കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര അക്ഷരനഗരിയില്‍ ആവേശതിരയിളക്കി. ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ഇന്നലെ കോട്ടയത്ത് എത്തി ചേര്‍ന്ന യാത്രയ്ക്ക് കോരിച്ചൊരിയുന്ന മഴയിലും വന്‍ വരവേല്പാണ് ജന്മനാട്ടില് കൊടുത്തത്. യാത്രാവഴികളിലൂടനീളം ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് നടന്ന പൊതു സമ്മേളനത്തില്‍ അക്ഷരനഗരി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുളള ജനക്കൂട്ടമായിരുന്നു. പതിനായിരങ്ങളാണ് സമ്മേളന വേദിയായ നെഹ്രു സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയത്.
എറണാകുളം ജില്ലയിലെ പര്യടനത്തിന് ശേഷം ജില്ലാ അതിര്‍ത്തിയായ നീര്പ്പാറയില് വച്ചയായിരുന്നു യാത്രയെ വരവേറ്റത്. ഇതിന് മുമ്പായി യാത്രാമദ്ധ്യേ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യുമാന് കോളേജിലെ പ്രൊഫസറയായിരുന്ന ടി.ജെ. ജോസഫിനെ മൂവാറ്റുപുഴയിലെ വസതിയിലെത്തി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് യാത്ര കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത്. ആദ്യ സ്വീകരണം കടുത്തുരുത്തിയിലായിരുന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന് അദ്ധ്യക്ഷനായി. ഉച്ചയോടെ കടുത്തുരുത്തിയിലെ സ്വീകരണത്തിന് ശേഷം ഏറ്റുമാനൂരിലെത്തി. ഇതിന് ശേഷമായിരുന്നു പതിനായിരങ്ങള്‍ അണിചേര്‍ന്ന പദയാത്ര ആരംഭിച്ചത്. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണവും വെള്ളവും നല്കാന് പ്രത്യേക സംഘങ്ങള്‍ യാത്രാ മദ്ധ്യേ ഉണ്ടായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക്കും മറ്റും അപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ മാലിന്യ ശേഖരണ വാഹനവും പ്രത്യേക വോളണ്ടിയര്‍മാരും ജാഥയ്ക്ക് പിന്നിലായി സഞ്ചരിച്ചു.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ടെംബിള്‍ റോഡില്‍നിന്നാണ് പദയാത്ര തുടങ്ങിയത്. ഗതാഗത തടസ്സമുണ്ടാക്കാതെ തികഞ്ഞ അച്ചടക്കത്തോടെയാണ് പ്രവര്‍ത്തകര്‍ പദയാത്രയുടെ കണ്ണികളായത്. സംസ്ഥാനത്തുനിന്നുള്ള രണ്ട് പ്രചാരണ വാഹനങ്ങള്‍ക്ക് ശേഷം ബാനര്‍, ബാനറിന് പിന്നില്‍ ദേശീയനേതാക്കള്‍, സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അണിനിരന്നു. അതിന് പിന്നിലായി ആംബുലന്‍സ്, മെഡിക്കല്‍ ടീം, മെഡിസിന് വാഹനം എന്നിവയും ഇവയ്ക്ക് പിന്നിലായി ജാഥയിലെ സ്ഥിരാംഗങ്ങളും സംസ്ഥാന നേതാക്കളും നിരന്നു. ഉത്തരാഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ചാ നേതാക്കളും പ്രവര്‍ത്തകരും പദയാത്രയില്‍ അണിനിരന്നു.
പ്രചാരണ വാഹനത്തിന് ശേഷം മണ്ഡലം തിരിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. വൈക്കം, ഏറ്റുമാനൂര്‍, പാല, ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ ക്രമത്തിലാണ് പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേര്‍ന്നത്. പ്രവര്‍ത്തകര്‍ തൊപ്പിയും ഷാളും അണിഞ്ഞിരുനനു. 8,000 ത്തോളം പതാകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ നഗരംചുറ്റി പൊതുസമ്മേളന വേദിയായ നെഹ്രു സ്റ്റേഡിയത്തിലേക്ക് എത്തി ചേര്‍ന്നത്. വേദിയിലേക്ക് കയറുന്നതിന് മുന്‍പ് കുമ്മനം രാജശേഖരന് അടക്കമുള്ള നേതാക്കള്‍ ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: