പാലാ: സ്വാതന്ത്ര്യ സമര സേനാനിയും നഗരസഭാ മുന്‍ ചെയര്‍മാനും ആയിരുന്ന ചെറിയാന് ജെ. കാപ്പനെ ആദരിക്കുന്നതിനായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു നല്കിയ പേര് ഒഴിവാക്കാന്‍ നടക്കുന്ന നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. റോയി ഫ്രാന്‍സീസ്, സുഷമ രഘു, ജിജി ജോണി, പ്രസാദ് പെരുമ്പള്ളില്‍, സിജി പ്രസാദ് എന്നീ കൗണ്‍സിലര്‍മാരാണ് പരാതി നല്‍കിയിരിക്കുന്നത്. പാലായില്‍ സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ചെറിയാന് ജെ. കാപ്പനെന്ന് കൗണ്‍സിലര്‍മാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പാലാ നഗരസഭാ അധ്യക്ഷനും തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭകളില്‍ അംഗവും രണ്ടു തവണ പാര്ലെമെന്റംഗവുമായിരുന്നു അദ്ദേഹമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. 200510 കാലഘട്ടത്തിലാണ് ചെറിയാന് ജെ.കാപ്പനെ ആദരിക്കുന്നതിനായി സ്റ്റേഡിയത്തിനു നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. കെ.എം.മാണി സ്റ്റേഡിയം കവാടത്തിനു ചെറിയാന് കാപ്പന്റെ പേര് നല്കി 2009 സെപ്തംബര്‍ 19നു ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പത്തിനു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ ഭരണകക്ഷി ശ്രമിച്ചതായും പ്രതിപക്ഷ എതിര്‍പ്പിനെ നീക്കം മാറ്റി വയ്ക്കുകയായിരുന്നു.
സ്വാതന്ത്ര്യ സമര നേതാക്കളെ അപമാനിക്കാനുള്ള ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സ്പോര്‍ട്സ് വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: