ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. മാര്‍ത്താണ്ഡം കായല്‍നിലം നികത്തിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനാല്‍ അവിടുത്തെ വിഷയങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാകും നല്‍കുക.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് അനുവദിച്ചതിലും കൂടുതല്‍ വിസ്തൃതിയുണ്ടെന്ന് റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. താലൂക്ക് സര്‍വേ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് അഞ്ചു മീറ്റര്‍ വീതിയിലും 130 മീറ്റര്‍ നീളത്തിലും ശക്തിപ്പെടുത്തുന്നതിനാണ് അന്നത്തെ കളക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍ താലൂക്ക് സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ പുറംബണ്ടിന് 10 മീറ്റര്‍ വീതിയും 300 മീറ്ററില്‍ ഏറെ നീളവുമുണ്ടെന്നു കണ്ടെത്തി.
കൂടാതെ പാടശേഖരത്തിന്റെ മോട്ടോര്‍ തറയുടെ ഭാഗത്ത് നിലം നികത്തിയതായും വ്യക്തമായിട്ടുണ്ട്. റവന്യുസംഘത്തിന് പുറമെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന പൂര്‍ത്തിയാക്കി.
മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരിയുടെ പേരിലുള്ളതാണ് പുറംബണ്ടായി ഉപയോഗിക്കുന്ന സ്ഥലം. ഇവിടെ കല്ലുകെട്ടി ബണ്ടു സംരക്ഷിക്കണമെന്ന് കരുവേലി പാടശേഖര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ലേക്ക് പാലസ് ബണ്ട് നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ വീതി ഇരട്ടിയോളവും നീളം മൂന്നിരട്ടിയായും വര്‍ദ്ധിപ്പിച്ചതായാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: