ന്യൂദല്‍ഹി: പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം നേരത്തെ തന്നെ സുപ്രീംകോടതി അറിയിച്ചിരുന്നു.
ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന പ്രധാന വിഷയങ്ങള്‍:
$ ജൈവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് വിവേചനമോ? മതവിശ്വാസത്തില്‍ തുല്യ അവകാശം എന്നഭരണഘടനാ ഉറപ്പ് പാലിക്കുന്നുണ്ടോ? തുല്യത, ലിംഗനീതി, തൊട്ടുകൂടായ്മ എന്നീ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമോ?
$ ശബരിമലയെ പ്രത്യേക വിഭാഗമായി പരിഗണിക്കാനാകുമോ? സര്‍ക്കാര്‍ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ വിവേചനം പാടില്ലെന്ന ഭരണഘടനാ തത്ത്വം ലംഘിക്കുന്നോ?
$ ഹൈന്ദവ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്കുന്ന 1965ലെ നിയമത്തിന് വിരുദ്ധമാണോ നിലവിലെ രീതി? വിരുദ്ധമല്ലെങ്കിലും ശബരിമലയിലെ ആചാര രീതി മൗലികാവകാശങ്ങളുടെ ലംഘനമാണോ?
$ ശബരിമലയില്‍ നിന്ന് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്ന മതാചാരത്തിന്റെ ഭാഗമല്ലേ? മതപരമായ കാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യാനുള്ള മതസ്ഥാപനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: