കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സാമൂഹികവും മതപരവും ആചാരപരമായ കാര്യങ്ങള്‍ പരിഗണിച്ച് എത്രയും പെട്ടന്ന് കേസില്‍ കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും. പഴയ കാലത്തിന്റെ ആചാരങ്ങള്‍ എല്ലാം മാറിയെന്നും കോടതികളും അക്കാര്യം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന് ഭരണഘടനാ സാധുതയുണ്ടോ, ക്ഷേത്ര പ്രവേശന ചട്ടങ്ങളില്‍ ഇതിന് അനുവദിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് ലിംഗ വിവേചനത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ, മൗലികാവകാശത്തിന്റെ ലംഘനമുണ്ടാകുന്നുണ്ടോ എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നത്.
കേസില്‍ എന്നു വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: