ലക്നൗ : ഗുജറാത്തിനു പിന്നാലേ ഇന്ധന നികുതി കുറച്ച് മദ്ധ്യപ്രദേശ് സര്‍ക്കാരും. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് കുറച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുറവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിനു ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് .ഇതനുസരിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങളും ഇന്ധന നികുതി കുറച്ചിരുന്നു.
അതേ സമയം നികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍ .നികുതി ഉപേക്ഷിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ 1500 കോടി തരണമെന്നാണ് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ കയ്യില്‍ ഇത് താങ്ങാനുള്ള പണമില്ലെന്നും ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: