ന്യൂദല്‍ഹി; ആധാര്‍ ഫലപ്രദമായി നടപ്പാക്കിയതു വഴി രാജ്യം ലാഭിച്ചത് 58425 കോടി രൂപയെന്ന് ആധാര്‍ ഉപജ്ഞാതാവ് നന്ദന് നീലേക്കനി. നൂറു കോടിയിലേറെയാള്ക്കാര് ആധാര്‍ കാര്‍ഡ് എടുത്തു കഴിഞ്ഞതായി നന്ദന് പറഞ്ഞു. ലോകബാങ്ക് സംഘടിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ, സബ്സിഡി പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ആധാര്‍ മൂലം കഴിഞ്ഞു.അങ്ങനെ 58425 കോടി രൂപയാണ് ലാഭിക്കാനായത്. ഇതുവഴി 50 ലക്ഷം പേരെയെങ്കിലും ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിഞ്ഞു.
അങ്ങനെ സബ്സിഡി അക്കടം അര്ഹമായരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു. ഇതുവരെ സര്‍ക്കാര്‍ 1200 കോടി ഡോളറാണ് ഇലക്ട്രോണിക് ഇടപാടു വഴി അഹരായവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: