കൊച്ചി: എയര്‍കേരള പദ്ധതി നടപ്പാക്കാന്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. പദ്ധതികളുടെ സാധ്യതകളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും പഠനം നടത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം, എം.ഡി വി.ജെ കുര്യനെ ചുമതലപ്പെടുത്തി.
വിദേശസര്വ്വീസ് സംബന്ധിച്ച നിയമത്തില്‍ ഇളവ് ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. വിദേശ സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തരസര്‍വ്വീസും 20 വിമാനങ്ങളും വേണമെന്നാണ് നിലവിലെ നിയമം.
വര്‍ഷങ്ങളായി സ്വകാര്യ വിമാനക്കമ്പനികളുടെ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന പ്രവാസി മലയാളികളുടെ ചിരകാല ആഗ്രഹമാണ് നാട്ടിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഉണ്ടാകുക എന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്താണ് എയര്‍കേരള പദ്ധതി നടപ്പിലാക്കാന്‍ ആദ്യമായി തീരുമാനിക്കുന്നത്. പീന്നീട് ആ പദ്ധതി തടസ്സപ്പെടുകയായിരുന്നു. കേന്ദ്ര വ്യാമോയാന നിയമത്തിലെ ചില നിര്‍ദ്ദേശങ്ങളായിരുന്നു പ്രധാന തടസ്സം.
200കോടി മൂലധനത്തോടെ രൂപവത്കരിക്കുന്ന ഒരു ട്രസ്റ്റിനായിരിക്കും എയര്‍കേരളയുടെ നടത്തിപ്പ് ചുമതല. ഇതില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരിയും 49 ശതമാനം സ്വകാര്യ നിക്ഷേപവുമാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യമേഖലയുടെ നിക്ഷേപത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കും. പദ്ധതിക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: