ന്യൂദല്‍ഹി: ജഡ്ജിമാര്‍ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി പ്രമേയം പാസാക്കിയിട്ട് വര്‍ഷം പത്ത്. പക്ഷെ സുപ്രീം കോടതിയിലെ 25 ജഡ്ജിമാരില്‍ പകുതിയിലേറെ പേരും തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല.
വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമല്ല എന്നതു തെന്ന കാരണം.ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, എസ്എ ബോബ്ഡെ, ആര്‍കെ അഗര്‍വാള്‍, എന്‍വി രമണ, അരുണ്‍ മിശ്ര, എകെ ഗോയല്‍, ആര് ഭാനുമതി, എഎന്‍ ഖാന്‍വില്‍ക്കര്‍ തുടങ്ങിയവര്‍ സ്വത്ത് വിവരം പുറത്തുവിട്ടു.
ആര്‍എഫ് നരിമാന്, ഉദയ് ഉമേഷ് ലളിത്, നാഗേശ്വര റാവു തുടങ്ങിയവര്‍ സ്വത്ത് വിവരം പുറത്തുവിടാത്തവരില് പെടുന്നു. ഇവര്‍ സുപ്രീം കോടതി ജഡ്ജിമാരാകും മുന്‍പ് വലിയ തെരക്കുള്ള അഭിഭാഷകരായിരുന്നു.
മുന്‍പ് നിയമമുണ്ടാക്കുന്ന സമയത്തില്‍ നിന്ന് ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്വത്ത് വെളിപ്പെടുത്തലിന് പ്രത്യേക മാതൃകയൊന്നുമില്ല. അതിനാല്‍ അവ താരതമ്യം ചെയ്യുക അസാധ്യം. ജഡ്ജിയാകും മുന്‍പുള്ള സ്വത്തും അതിനു ശേഷമുള്ള സ്വത്തും തമ്മിലുള്ള വ്യത്യാസം അറിയാനും വഴിയില്ല. ഇത്രയും നാളായിട്ടും ഇതിന് ഒരു വ്യവസ്ഥാപിത സംവിധാനവും ഉണ്ടായിട്ടില്ല.
ജഡ്ജിമാരെ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന കൊളജീയവും ഇന്നും സുതാര്യമല്ല. കൊളീജിയം ഏറ്റവും ഒടുവില്‍, ഈ മാസം മൂന്നിന് എടുത്ത തീരുമാനം നിയമനങ്ങളും സ്ഥലം മാറ്റങ്ങളും പരസ്യപ്പെടുത്താനും അവ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാനുമാണ്. അത് എത്രമാത്രം വിജയമാകും എന്ന് കണ്ടറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: