കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലമാറ്റം. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് എറണാകുളം ക്രൈംബ്രഞ്ച് എസ്പിയായിരുന്ന കെ. എസ്. സുദര്ശനെസ്ഥലം മാറ്റിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് അന്വേഷിച്ച് എല്ലാ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.
തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്നപ്പോള് കണ്ണൂര്‍ ജില്ലയിലെ സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നയാളാണ് സുദര്ശനന്. അന്വേഷണസംഘത്തിലെ ഏഴ് പേര്‍ക്കെതിരെയാണ് നടപടി.
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം. തെളിവുകള്‍ എല്ലാം ശേഖരിച്ച് കഴിഞ്ഞെന്നും അത് കുറ്റപത്രത്തില്‍ ചേര്‍ക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഒക്ടോബര്‍ 7ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 3ന് കേസിലെ പ്രധാന പ്രതി നടന് ദിലീപിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: