കട്ടപ്പന(ഇടുക്കി): കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. അന്യാര്‍തൊളു വെച്ചൂരാത്ത് ജിനു (23), സൂര്യഭവനില്‍ ജയസൂര്യ (22) എന്നിവരെയാണ് കട്ടപ്പന സിഐ വി.എസ്. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
കട്ടപ്പനയിലെ സ്വകാര്യ സ്കൂളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനിയെ താമസിച്ച് വീട്ടിലെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്യുകയും പ്രതി ജിനു ശല്യപ്പെടുത്തുന്നതായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് അച്ഛന് കട്ടപ്പന പോലീസില്‍ പരാതി നല്കി. സിഐ പെണ്‍കുട്ടിയെ ചോദ്യംചെയ്തതില്‍ നിന്നാണ് പീഡനവിവരം പുറത്തായത്. 2015 മുതല്‍ ജിനു പെണ്‍കുട്ടിയെ വീട്ടിലെത്തി നിരവധി തവണ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ 11ന് ജിനുവിന്റെ സുഹൃത്ത് ജയസൂര്യ ഓട്ടോയില്‍ കയറ്റി വാഗമണ്‍ മൊട്ടക്കുന്നില്‍ എത്തിച്ച് രണ്ടു പേര് ചേര്‍ന്നും പീഡിപ്പിച്ചു.
പോക്സോ നിയപ്രകാരമാണ് അറസ്റ്റ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിഐ വി.എസ്. അനില്‍കുമാര്‍, എസ് ഐ മാരായ സന്തോഷ്കുമാര്‍, സിഡി സുധാകരന്, സിപിഒ സനോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: