ഇടുക്കി: എഴുപതേക്കറില്‍ വെള്ളൂക്കുന്നേല്‍ ജിമ്മി കൈയേറുകയും പിന്നീട് റവന്യൂസംഘം ഒഴിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ഭൂമിക്ക് മുകള്‍ ഭാഗത്ത് കുരിശ് സ്ഥാപിച്ചു. അറുപതേക്കര്‍ എന്ന് അറിയപ്പെടുന്ന ഭൂമിയിലെ പാറയിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. മുന്‍പ് റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വസ്തു സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവിലൂടെ വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു.
റവന്യൂ സംഘം എഴുപതേക്കറില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് അറുപതേക്കറിന്റെ മുകള്‍ഭാഗത്ത് കുരിശ് കണ്ടെത്തിയത്. വനഭൂമിയായിരുന്നതിനാല്‍ സ്ഥലത്തെത്തി പരിശോധിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ല. കുരിശ് സ്ഥാപിച്ച വിവരം ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജിയെ അറിയിച്ചു. അറുപതേക്കറില്‍ വനംവകുപ്പിന് ഭൂമിയുണ്ടെന്നും കുരിശ് സ്ഥാപിച്ചത് അറിയില്ലെന്നുമാണ് ദേവികുളം റേഞ്ച് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞത്.
പാപ്പാത്തിച്ചോലയുമായി അടുത്തസ്ഥലമാണ് അറുപതേക്കര്‍. ഇവിടുത്തെ വനഭൂമിയില്‍ പാപ്പാത്തിച്ചോല മോഡല്‍ കൈയേറ്റത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. റവന്യൂ-വനംവകുപ്പുകള്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിലും ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസില്‍ റിപ്പോര്‍ട്ട് കൃത്യമായി നല്‍കാത്തതിന്റെയും ഫലമായാണ് കൈയേറ്റങ്ങള്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: