തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയെ വീണ്ടും വിവാദത്തിലേക്ക് തള്ളിവിട്ട് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ചലച്ചിത്ര അക്കാദമി.
കഴിഞ്ഞ തവണ ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിക്കുന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ച് മേളയെ വിവാദത്തിലാക്കിയെങ്കില് ഇക്കുറി രാജ്യവിരുദ്ധ ചലച്ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ നീക്കം.
ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ റോഹിങ്ക്യന്‍ വിഷയം പ്രതിപാദിക്കുന്ന മലേഷ്യന്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് അക്കാദമിയുടെ നീക്കം. രാജ്യവിരുദ്ധ ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം ഐഡന്റിറ്റി ആന്റ് സ്പെയ്സ് എന്ന പേരില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗവും മേളയില്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതം ഉറപ്പിച്ച് പറയുമ്പോഴാണ് രാജ്യവിരുദ്ധ പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അക്കാദമി രംഗത്തിറങ്ങുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ക്രിമിനല്‍ കുറ്റങ്ങളിലും ഏര്‍പ്പെടുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നിലനില്ക്കുന്നു.
കഴിഞ്ഞ ചലച്ചിത്ര മേളയില്‍ ഹനുമാന് സ്വാമിയെ നഗ്നനാക്കി ചിത്രീകരിച്ച കാബോഡി സ്കേപ്സ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കാബോഡി സ്കേപ്സ് പ്രദര്‍ശിപ്പിക്കരുതെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മേളയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. പ്രതിഷേധങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഒരു വിഭാഗത്തെ വെല്ലുവിളിച്ച് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. എന്നാല്‍ നേപ്പാള്‍, ശ്രീലങ്ക, കാശ്മീരി അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകളോ ഡോക്യുമെന്ററികളോ ഉള്‍പ്പെടുത്താന്‍ കമല്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: