ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഉള്‍പ്പെട്ട സോളാര്‍ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്ന് ബിജെപി ദേശീയ നേതൃത്വം. അന്വേഷണം നീതിപൂര്‍വ്വവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ ഒത്തുതീര്‍പ്പുകള്‍ പതിവാണ്. സോളാര്‍ അഴിമതി അന്വേഷണത്തില്‍ ഇതുണ്ടാകരുത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മറ്റ് നേതാക്കളുടെയും പങ്ക് തെളിയിക്കണം. യുപിഎ ഭരണത്തിലെ ലക്ഷം കോടികളുടെ അഴിമതികള്‍ നാം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയാണ് സോളാര്‍ അഴിമതി.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും മന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം അക്രമങ്ങള്‍ അരങ്ങേറുന്നത്.
തങ്ങളല്ലാതെ മറ്റാരും വേണ്ടെന്നാണ് സിപിഎമ്മിന്റെ നയം. ജിഹാദികളെ പിന്തുണക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇതിന് വിപരീതമായ അഭിപ്രായമാണല്ലോ രാഷ്ട്രപതി പ്രകടിപ്പിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് രവിശങ്കര്‍ പ്രസാദ് മറുപടി നല്കി. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമുള്പ്പെടെ നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നല്കിയ സംഭാവനകളെക്കുറിച്ചാണ് രാഷ്ട്രപതി അനുസ്മരിച്ചത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: