പത്തനംതിട്ട: ചുവപ്പുഭീകരതയ്ക്കൊപ്പം ജിഹാദി അക്രമത്തിന്റെ ക്രൗര്യവും ഏറ്റുവാങ്ങേണ്ടിവന്ന ജില്ലയാണ് പത്തനംതിട്ട. മാര്‍ക്സിസ്റ്റ് അരുംകൊല രാഷ്ട്രീയത്തിന്റെ ഇരകളായി ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന വൃദ്ധന് മുതല്‍ മതതീവ്രവാദികളുടെ കൊലക്കത്തിക്കിരയായ കൗമാരക്കാരന് വരെ. ഒരുരാത്രി മുഴുവന്‍ മതഭീകരര്‍ താണ്ഡവമാടിയതിന്റെ ഭീതിജനകമായ ഓര്‍മ്മകള്‍ വിട്ടുമാറാത്ത നഗരഹൃദയം. ജിഹാദിവേട്ടക്കാരുടെ പ്രണയച്ചതിക്ക് ഇരകളാകാന്‍ വിധിക്കപ്പെട്ട പെണ്കുരുന്നുകള്. ഇങ്ങനെ പോകുന്നു ജില്ലയിലെ ജിഹാദി, ചുവപ്പുഭീകരതയുടെ നേര്‍ക്കാഴ്ച്ചകള്‍.
ക്ഷേത്രഭൂമിയില്‍ പണിചെയ്തുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ 1988ലാണ് തിരുവല്ല വെണ്‍പാല തയ്യില്‍വീട്ടില്‍ അറുപത്തിഅഞ്ചുകാരനായ ശിവരാമന് നായരെ വകവരുത്തിയത്. 1988 മാര്‍ച്ചില്‍ സിപിഎം ആഹ്വാനം ചെയ്ത ബന്തിനോടനുബന്ധിച്ച് തിരുവല്ല കദളിമംഗലം ക്ഷേത്രത്തിനുനേരെ അക്രമം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം മാര്‍ച്ച് 22ന് സംഘടിച്ചെത്തിയ ചുവപ്പുഭീകരര് ക്ഷേത്രഭൂമിയില്‍ പണിചെയ്തുകൊണ്ടിരുന്ന വൃദ്ധനായ ശിവരാമന്‍നായരെ അടിച്ചുകൊല്ലുകയായിരുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദുഷ്ചെയ്തികളില്‍ മനം മടുത്ത് ഒരുപറ്റം പ്രവര്‍ത്തകരുമായി ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിലേക്ക് കടന്നുവന്ന തിരുവല്ല തിരുമൂലപുരം തേവര്‍മലയില്‍ മോഹനന് എന്ന യുവാവിനെ വാരിക്കുന്തംകൊണ്ട് കുത്തികൊല്ലുകയായിരുന്നു മാര്‍ക്സിസ്റ്റ് ഭീകരത. 1988 മെയ് 7നാണ് ആര്എസ്എസില്പ്രവര്ത്തിക്കുന്നു എന്ന കുറ്റം ചുമത്തി മോഹനനെ സിപിഎം അരുംകൊലചെയ്തത്.
ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടെ സിപിഎമ്മുകാരനാല് അരുംകൊല ചെയ്യപ്പെട്ടതാണ് കുമ്പഴ വെട്ടൂര്‍ ഇരിഞ്ഞേലില്‍ അര്‍ജ്ജുനന്‍പിള്ള. ക്ഷേത്രസംരക്ഷണ സമിതിയുടെ കാര്യകര്ത്താവുകൂടിയായിരുന്ന അര്‍ജ്ജുനന്‍പിള്ള 1985ഓക്ടോബര്‍ 6നാണ് കൊലചെയ്യപ്പെട്ടത്.
സിപിഎമ്മുകാരുടെ അക്രമത്തിനിടയില്‍ 1982 മാര്‍ച്ച് 1ന് ജീവന് ബലിനല്‍കേണ്ടിവന്നത് ആര്‍എസ്എസ് അടൂര്‍ താലൂക്ക് ശാരീരിക്ശിക്ഷണ്‍ പ്രമുഖായിരുന്ന എന്‍.രവിക്കാണ്. ഏഴംകുളം ദേവീക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു സംഭവം. ജനജാഗരണ്‍ നിധിശേഖരണത്തിനിടയിലാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. പത്തനംതിട്ട ജില്ലയില്‍ സംഘപ്രവര്‍ത്തനത്തിനിടെ ജീവന്ബലിയര്പ്പിക്കേണ്ടിവന്ന ആദ്യപ്രവര്ത്തകനാണ് കാട്ടൂര്‍ കൈലാത്ത് പെരുന്തോലില്‍ പി.കെ.രവീന്ദ്രന്. 1979നവംബര്‍ 14ന് സഹോദരിയെ കൂട്ടികൊണ്ട്വരാന് പോയ ഇദ്ദേഹത്തെ ക്രിസ്ത്യന്ഗുണ്ടകള് അക്രമിച്ച് കൊല്ലുകയായിരുന്നു. മാര്‍ക്സിസ്റ്റ് അക്രമത്തില്‍ നിന്ന് ജീവന് രക്ഷിക്കാന്‍ പമ്പയാറ്റില്‍ ചാടിയ പരുമല കോളേജിലെ കിംകരുണാകരന്‍, പി.എസ്.അനു, സുജിത്ത് എന്നീ മൂന്നു വിദ്യാര്‍ത്ഥികളെ നീന്തി കരകയറാന്‍ അനുവദിക്കാതെ കരയിലൂടെ പിന്തുടര്ന്ന് കല്ലെറിഞ്ഞ് പമ്പയുടെ ആഴക്കയങ്ങളിലേക്ക് താഴ്ത്തിയ ചുവപ്പ് ഭീകരതയ്ക്ക് ജില്ലാ അതിര്‍ത്തിയിലുള്ളവര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.
1996സെപ്തംബര്‍ 17നായിരുന്നു മനസാക്ഷിയുള്ള ഏവരുടേയും ചോരമരവിപ്പിക്കുന്ന സംഭവം.
മതതീവ്രവാദികള്‍ 2012ജൂലൈ16ന് അരുംകൊല ചെയ്ത ആറന്മുള നിയോജക മണ്ഡലത്തിലെ കോട്ട ശ്രീശൈലം വേണുഗോപാല്‍-സതി ദമ്പതികളൂടെ മകന് വിശാല്‍കുമാര്‍ വേണുഗോപാല്‍ (20). എബിവിപിയിലും ബാലഗോകുലത്തിലും ചുമതലയേറ്റുപ്രവര്ത്തിച്ചിരുന്ന വിശാലിന്റെ നാമധേയത്തിലാണ് പത്തനംതിട്ടയിലെ ജനരക്ഷാസമ്മേളന നഗര്‍ ഒരുക്കിയിരിക്കുന്നത്.
ജിഹാദി ഭീകരതയുടെ താണ്ഡവമായിരുന്നു 2001ഡിസംബര്‍ 7ന് രാത്രിയില്‍ പത്തനംതിട്ട നഗരം കണ്ടത്. ബിജെപി ജില്ലാ ഓഫീസായ മാരാര്‍ജി ഭവന് കത്തിച്ചതിനുപിന്നാലെ നഗരത്തിലെ മുസ്ലീങ്ങള്‍ ഒഴികെയുള്ളവരുടെ സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുകയും വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. രാത്രി ഒമ്പതിനുശേഷം കുമ്പഴയില്‍ ശബരിമലതീര്ത്ഥാടകരെ ആക്രമിച്ചുകൊണ്ടായിരുന്നു കലാപത്തിന് ജിഹാദികള്‍ തുടക്കമിട്ടത്.
പോലീസ് എത്തിയെങ്കിലും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരടക്കം സംഘടിതരായി അക്രമികള്‍ പത്തനംതിട്ടയിലേക്ക് നീങ്ങി. ഇതിനിടെ ബാങ്കുവിളിച്ച് ആളുകളെ കൂട്ടി. ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി. തുടര്‍ന്ന് നഗരത്തിലേക്കിറങ്ങി അക്രമം തുടര്‍ന്നു. അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനെത്തിയ പോലീസിനുനേരെയും അവര്‍ ആയുധങ്ങളുമായി തിരിഞ്ഞു. തീവ്രവാദസംഘടനയായഎന്ഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു കലാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: