ന്യൂദല്‍ഹി ; ജപ്പാനിലെ ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തു. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, വ്യക്തികളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു ടോക്കിയോയെ തെരഞ്ഞെടുത്തത്.
സിംഗപ്പൂര്‍, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിലുള്ള സുരക്ഷിത നഗരങ്ങള്‍. “ദി ഇക്കണോമിസ്റ്റ്’ ആണ് ലോകത്താകമാനമുള്ള 60 പ്രധാന സിറ്റികള്‍ പരിശോധിച്ച് റ്റവും സുരക്ഷിത നഗരങ്ങളുടെ സേഫ് സിറ്റീസ് ഇന്‍ഡെക്സ് 2017 തയാറാക്കിയത്.
2015ലെ പട്ടികയിലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളുടെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. എന്നാല്‍ 2015ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ന്യൂദല്‍ഹിയും മുംബൈയും പട്ടികയില്‍ യഥാക്രമം 43,45 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ധാക്ക, കറാച്ചി, മനില, ഹോ ചി മിന്, ജക്കാര്‍ത്ത, കെയ്റോ, ടെഹ്റാന് എന്നിവയാണ് പട്ടികയിലെ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: