ന്യൂദല്‍ഹി: ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധിയിലെ വിവേചനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ നാലാം പ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയറുമായ കസ്തൂരി രംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിട്ടും തന്നെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തിയത് വിവേചനപരാമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു.
ഹൈക്കോടതി വിധിയനുസരിച്ച് കേസിലെ രണ്ടു മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കെതിരെ വിചാരണ നടത്തേണ്ടതാണ്. മരണമടഞ്ഞവരൊഴികെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരെ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഭാഗികമായി മാത്രം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തത്.
ലാവ്ലിന് കേസില്‍ അന്വേഷണം നടത്തിയ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത പ്രതികള്‍ക്കെതിരെ നടത്തിയിട്ടുള്ള കുറ്റാരോപണവും, ശേഖരിച്ചിരിക്കുന്ന തെളിവുകളും അവരെ വിചാരണക്ക് വിധേയരാക്കാന്‍ പര്യാപ്തമല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: