തിരുവനന്തപുരം: പതിനാറാം തീയതിയിലെ യുഡിഎഫ് ഹര്‍ത്താലിന് മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്നും ചെന്നിത്തല ഉറപ്പ് നല്കി. ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താലിനെതിരേ കോട്ടയം സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.കൂടാതെ സോളാര്‍ ചൂടില്‍ സംസ്ഥാനത്തെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം കരിഞ്ഞുണങ്ങിയതിന്റെ ആഘാതത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കും എന്നൊരു സംശയവും ജങ്ങളില്‍ ഉണ്ടായിരുന്നു.
ഹര്‍ത്താല്‍ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്നും ഇതിന് ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് കുറ്റകരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വകുപ്പു ചുമത്തി കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേല്‍ ചുമത്തി തുക ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: