വാഷിങ്ടണ്‍: അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. യുഎസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ നടക്കുന്ന യുഎസ്- ഇന്ത്യാ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങള്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ വന്‍ തോതിലുള്ള നിക്ഷേപത്തിന് വഴിയൊരുങ്ങുന്നുണ്ട്. അടുത്ത കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്താനാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയോ കരിഞ്ചന്ത വില്പന തുടരുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അതിനല്ല സര്‍ക്കാര്‍ തയാറായത്. മൂല്യം കൂടിയ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകള്‍ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇതു ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ മുന്നോട്ടു നോക്കുമ്പോള്‍ ഇതു രാജ്യത്തിനു ഗുണകരമായിരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയെ വ്യാവസായിക നിലയില്‍ ഉന്നതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികളെടുത്തു. ഭരണത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി. ഇന്ത്യയില്‍ എല്ലാവരും തന്നെ ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറി. രാജ്യത്തെ ഒറ്റ നികുതിക്കു കീഴില്‍ കൊണ്ടുവരാന്‍ ചരക്ക്, സേവന നികുതിയിലൂടെ (ജിഎസ്ടി) സാധിച്ചുവെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: