കാട്ടാക്കട: നെല്‍വയലുകളാല്‍ സമൃദ്ധമാകുന്ന മണ്ഡലമായി കാട്ടാക്കട മാറാനൊരുങ്ങുന്നു. കാട്ടാക്കട മണ്ഡലത്തില്‍ അഞ്ചരഏക്കര്‍ പ്രദേശത്ത് ഈ വര്‍ഷം നെല്‍കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. കാട്ടാക്കട മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൃഷിവകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത അവലോകനയോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ചരഏക്കര്‍ പ്രദേശത്ത് നെല്‍കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ഏലായില്‍ ഒരു ഏക്കര്‍, തുലാക്കര അമ്പലത്തിന്‍കാല ഏലായില്‍ 25 ഹെക്ടര്‍, പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ടരഏക്കര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കൊമ്പേറ്റിയില് ഒരേക്കര്‍, വിളപ്പില്‍ പഞ്ചായത്തിലെ വിട്ടിയം ഏലായില്‍ ഒരേക്കര്‍ എന്ന കണക്കിലാണ് നെല്‍കൃഷി ഈ വര്‍ഷം ആരംഭിക്കുക.
കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിപദ്ധതിയുടെ ഭാഗമായാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍. കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിപ്രകാരം നിലവിലുള്ള തെങ്ങുകള്‍ക്ക് തടം പിടിക്കാന്‍ കാര്‍ഷിക കര്‍മസേനയുടെ സേവനം ഉപയോഗപ്പെടുത്തും. തീരുമാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ട ഉേദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ഓരോ മാസവും അവലോകനയോഗം ചേരുമെന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കി ഐ.ബി. സതീഷ് എംഎല്‍എ പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മിനി കെ. രാജന്, ഡെപ്യൂട്ടി ഡയറക്ടര്‍ താജുനീസ, നേമം ബിഡിഒ അജികുമാര്‍, ജോയിന്റ് ബിഡിഒ ഡി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: