തിരുവനന്തപുരം: തിരുവോണദിവസം ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തി നശിച്ചതിനെതിരെ നല്കിയ പരാതി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഫയലില്‍ സ്വീകരിച്ചു. പേട്ട ഭഗത്സിംഗ് റോഡില്‍ റ്റിസി 77/1177(4)ല്‍ ഖത്തറില്‍ ജോലി ചെയ്യുന്ന രാജ്കുമാറിന്റെ വീട്ടിലെ കെല്‍വിനേറ്റര്‍ ഫ്രിഡ്ജാണ് കത്തിയത്.
ഫ്രിഡ്ജ് വാങ്ങിയതിന്റെ മൂന്നാംദിവസം മുതല്‍ പ്രവര്‍ത്തനത്തില്‍ അപാകത ഉണ്ടായിരുന്നു. അന്നുമുതല്‍ സര്‍വീസ് സെന്ററില്‍ നിന്ന് ടെക്നീഷ്യന് വന്ന് നന്നാക്കുന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനമായി നല്കിയ പരാതിയിന്മേല് ആരും പരിശോധനയ്ക്ക് വന്നില്ല. തിരുവോണദിവസം ഉച്ചകഴിഞ്ഞ് ഫ്രിഡ്ജിലെ കംബ്രസര്‍ പൊട്ടിത്തെറിച്ച് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. രാജ്കുമാറിന്റെ ഭാര്യ അനുജയും കുഞ്ഞും ഉച്ചയ്ക്ക് കുടുംബവീട്ടിലേക്ക് പോയതിനാല്‍ ആളപായം ഒഴിവായി. ഇതിനെതിരെ അനുജ ജില്ലാഉപഭോക്തൃസമിതി മുഖേന സംസ്ഥാന കമ്മീഷനില്‍ നല്കിയ പരാതിയിന്മേല് കെല്‍വിനേറ്റര്‍ ഫ്രിഡ്ജിന്റെ നിര്‍മാതാവിനും ഫ്രിഡ്ജ് വാങ്ങിയ കൈതമുക്കിലുള്ള ഐഡിയല്‍ ഹോം അപ്ലയന്‍സിനുമാണ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: