കൊട്ടാരക്കര: രാഷ്ട്രീയസമരത്തെ ജാതീയസമരമായി മാറ്റുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുക്കണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇല്ലാത്ത അവഗണനയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ ആക്ഷേപിക്കുന്ന സമരത്തിനെതിരെ പ്രതികരിക്കാന്‍ ബിജെപിക്ക് ജനാധിപത്യപരമായി അവകാശമുണ്ട്. മഹിളാമോര്‍ച്ച നടത്തിയ സമരത്തില്‍ 15 ലധികം പട്ടികജാതി വനിതകള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ ഏത് വകൂപ്പിട്ടാണ് കേസെടുക്കേണ്ടതെന്ന് കൊടിക്കുന്നിലും അനുയായികളും വ്യക്തമാക്കുന്നത് നല്ലതായിരിക്കും.
കൊടിക്കുന്നില്‍ പട്ടികജാതിയില്‍ നിലനില്‍ക്കുന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാം. രാജ്യത്തെ പ്രഥമപൗരനായി പട്ടികജാതിക്കാരനെ അവരോധിക്കുകയും ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അവസരം ഒരുക്കുകയും ചെയ്ത പ്രസ്ഥാനത്തിനെതിരെ കൊടിക്കുന്നിലും അനുയായികളും നടത്തുന്ന ദുഷ്പ്രചരണം ഫലം കാണില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, ജനറല്‍സെക്രട്ടറിമാരായ മാലയില്‍ അനില്‍, അമ്പലക്കര രമേശ്, ട്രഷറര്‍ ശാലു കുളക്കട, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: