കോഴിക്കോട് : വി.ടി ബല്‍റാമിന്റെ വിവാദ വെളിപ്പെടുത്തലില്‍ ഇരു മുന്നണികളും പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ പി.എസ് ശ്രീധരന് പിള്ള . ജന ശ്രദ്ധയാകര്‍ഷിച്ച പന്ത്രണ്ടോളം പ്രധാന കേസുകള്‍ ഇരു മുന്നണികളും അട്ടി മറിച്ചതായും ശ്രീധരന് പിള്ള . നീതി നിഷേധം മൂലം കേരളം നിയമ വാഴ്ചയുടെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു .
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ വിവാദമായ പന്ത്രണ്ടോളം കേസുകളാണ് ഇരു മുന്നണികളും അട്ടിമറിച്ചതു. മാറാട് കൂട്ടക്കൊല, ഐസ്ക്രീം പാര്‍ലര്‍ കേസ്, ടി.പി ചന്ദ്രശേഖരന് കേസ് , ജയകൃഷ്ണന് മാസ്റ്റര്‍ വധം ,നടി ആക്രമിക്കപ്പെട്ട കേസ് , തുടങ്ങി വിവിധ കേസുകളില്‍ ഇരു മുന്നണികളും ഒത്തു കളിച്ചതായും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി.
ലാവ്ലിന് കേസ് , ബ്രഹ്മപുരം അഴിമതി കേസ് തുടങ്ങിയ കേസുകളിലും ഇരു മുന്നണികളും ഒത്തു കളിച്ചതായും , ഒട്ടു മിക്ക കേസുകളിലും , ഗൂഡാലോചനക്കുറ്റം കേസില്‍ നിന്നും അടര്‍ത്തി മാറ്റി ഉന്നതന്മാരെ രക്ഷിച്ചെന്നും ശ്രീധരന് പിള്ള ചൂണ്ടി കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: