ആലപ്പുഴ: ഭാരതീയ ചിന്താധാരകള്‍ക്ക് അനുസൃതമായി തൊഴിലാളി സംഘടനയ്ക്ക് രൂപം നല്കാന് നിയോഗിക്കപ്പെട്ട ദത്തോപാന്ത് ഠേംഗ്ഡിജി എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മാതൃകാപുരുഷനാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍.
ഐഎല്ഒവിലടക്കം ഭാരത തൊഴിലാളി വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുമ്പോഴും ലോക രാഷ്ട്രങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ക്ക് അനുകരണീയനും ആദരണീയനും ആയിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നപ്രയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് സംസ്ഥാന പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ഭാരത ദര്‍ശനത്തിലധിഷ്ഠിതമായി ഒരു മൂന്നാം മാര്‍ഗ്ഗം കമ്യൂണിസ്റ്റ്, മുതലാളി, തൊഴിലാളി സംഘടനകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഠേംഗ്ഡിജിയുടെ കാലഘട്ടത്തില്‍ ബിഎംഎസ് പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സി.ജി. ഗോപകുമാര്‍, വി.കെ. ശിവദാസ്, പി.ബി. പുരുഷോത്തമന്, കെ. കൃഷ്ണന്‍കുട്ടി, കെ. സദാശിവന്‍പിള്ള, സി. ഗോപകുമാര്‍, ബിനീഷ് ബോയ്, പി. ശ്രീകുമാര്‍, അനിയന് സ്വാമിചിറ, പി. യശോധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: