ന്യൂദല്‍ഹി: കേരളത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിച്ച് വരുന്നത് ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് . രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. ദല്‍ഹിയില്‍ ഇന്നലെ ഡി ജി പി മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് കടല്‍ മാര്‍ഗം ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ച് വരികയാണെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം വളര്‍ത്താന്‍ നവമാധ്യമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് പുതിയ ഭീഷണിയാണ്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായും അദ്ദഹം പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം. ചില സംഘടനകള്‍ രാജ്യസുരക്ഷക്കും ഐക്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാമുദായിക പ്രശ്നം ഉയര്‍ന്നു വരുന്നുണ്ട്.
പുതിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവണത വര്‍ദ്ധിച്ച് വരികയാണെന്നും ഇത് തുടക്കത്തിലെ തടയണമെന്നും അദ്ദേഹം പറഞ്ഞു. നക്സലിസത്തിന്റെ വളര്‍ച്ച ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും മന്മോഹന് കൂട്ടിച്ചേര്‍ത്തു. സാമുദായിക സഹവര്‍ത്തിത്വവും നാനാത്വത്തിലുള്ള ഏകത്വവുമാണ് നമ്മുടെ സവിശേഷത അതാണ് തുടരേണ്ടത്. ജമ്മു കാശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണം.രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളേയും, സാമുദായിക കലാപങ്ങളേയുംക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. ഭീകരവാദത്തിന് പുതിയ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് ഗൗരവമായി കാണണമെന്നും ഇതേക്കുറിച്ച് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കണമെന്നും ആശയവിനിമയത്തില്‍ മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാതെവേണം ഇതിനെ നിയന്ത്രിക്കാനെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ തടയുന്നതിന് പോലീസ് സേനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷക്കുള്ള ഭീഷണി തടയാന്‍ ഉടന്‍തന്നെ സൈബര്‍ സംവിധാനം നിലവില്‍ കൊണ്ടുവരുമെന്നും മന്മോഹന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: