ന്യൂദല്‍ഹി: രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയ. ”നിരവധി വര്‍ഷമായി നിങ്ങളിത് ചോദിക്കുന്നു. അതിപ്പോള്‍ സംഭവിക്കുകയാണ്”. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സോണിയ വ്യക്തമാക്കി. ദീപാവലിക്ക് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുമെന്നും സോണിയ പറഞ്ഞു.
രാഹുലിന് എതിരുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. 2000ല്‍ സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചതിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ മാസം 25ന് മുന്‍പായി സംഘടനാ തെരഞ്ഞെടുപ്പ്് പൂര്‍ത്തിയാക്കും. അസുഖ ബാധിതയായതിനാല്‍ അധ്യക്ഷയായ സോണിയ പ്രവര്‍ത്തനത്തില്‍ സജീവമല്ല. രാഹുല്‍ അധ്യക്ഷനാകണമെന്ന് ഏറെക്കാലമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവരികയാണ്.
എന്നാല്‍ സോണിയയുടെ ഉപദേശകരായ മുതിര്‍ന്ന നേതാക്കള്‍ ഇതിന് തടയിടുന്നതായി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്നിരുന്നു. സോണിയയുടെ പൂര്‍ണമായ പിന്മാറ്റത്തോടെ പാര്‍ട്ടിയിലെ തങ്ങളുടെ സ്വാധീനം അവസാനിക്കുമെന്ന ഭയം ഇവര്‍ക്കുണ്ട്. രാഹുലിന്റെ ദുര്‍ബല നേതൃത്വം ഉയര്‍ത്തിക്കാട്ടി പ്രിയങ്കയെ രംഗത്തിറക്കാനും നീക്കം നടന്നു. ആറ് സംസ്ഥാന ഘടകങ്ങള്‍ രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്.
അമ്മയ്ക്കോ മകനോ മാത്രമേ അധ്യക്ഷനാകാന്‍ സാധിക്കൂവെന്ന് മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യര്‍ പരിഹസിച്ചിരുന്നു. രാഹുലിന് എതിരില്ലെന്ന് രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: