ന്യൂദല്‍ഹി: മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന സരിത നായരുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിഷമ വൃത്തത്തിലാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മുന്‍കേന്ദ്രധന സഹമന്ത്രി എസ്.എസ് പളനി മാണിക്യത്തിന് കാഴ്ച വെച്ചെന്നും സരിതയുടെ പരാതിയിലുണ്ട്. കേരളത്തിലെ മുതിര്‍ന്നനേതാക്കളും മക്കളും ലൈംഗിക കേസില്‍ കുടുങ്ങിയതോടെ നാണക്കേടിന്റെ പടുകുഴിയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എ.കെ ആന്റണി അടക്കമുള്ള കേരള നേതാക്കള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്കാന് സാധിച്ചിട്ടില്ല.
2016 നവംബര്‍ 3ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്കിയ പരാതിയിലാണ് കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് നിയമ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ സരിതയുടെ പഴയ പരാതികളിലും പോലീസ് അന്വേഷണം നടക്കും.
പ്രതിരോധ മന്ത്രാലത്തിലെ കരാറുകള്‍ നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് അനില്‍ ആന്റണി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സരിതയുടെ പരാതി. രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന് സോളാര്‍ പദ്ധതിക്ക് വേണ്ട സഹായം നല്‍കുമെന്നും അനില്‍ ഉറപ്പു നല്‍കിയിരുന്നതായി സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയും ചാണ്ടി ഉമ്മനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സരിത വെളിപ്പെടുത്തുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിനെതിരെ ബലാല്‍സംഗകുറ്റമാണ് സരിത ആരോപിച്ചിരിക്കുന്നത്. ഫോണിലൂടെ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയിലുണ്ട്. ( കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇതുസംബന്ധിച്ച വാര്‍ത്തയില്‍ അനില്‍ ആന്റണിയെന്നതിനു പകരം അജിത് ആന്റണിയെന്ന് ചേര്‍ത്തതില്‍ നിര്‍വ്യാജം ഖേദിക്കുന്നു: പത്രാധിപര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: