മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മുസ്ലീം ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥി കറുമണ്ണില്‍ ഹംസ നോട്ടയ്ക്കും പിന്നിലായി. 442 വോട്ടുകള്‍ ഹംസ നേടിയപ്പോള്‍ നോട്ട നേടിയത് 502 വോട്ടുകള്‍. അതേസമയം തീവ്രവാദ സംഘടനയായ എസ്ഡിപിഐ മുന്നേറ്റം നടത്തുകയും ചെയ്തു.
നേരത്തെ മണ്ഡലത്തില്‍ സ്വാധീനം കുറവായിരുന്ന എസ്ഡിപിഐ ഇത്തവണ വോട്ടുനില മെച്ചപ്പെടുത്തി. 8648 വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെസി നസീറിന് ലഭിച്ചു. വിഷലിപ്തമായ പ്രചാരണമാണ് എസ്ഡിപിഐ നടത്തിയിരുന്നതെന്ന് പിപി ബഷീര്‍ പറഞ്ഞു. പ്രാദേശിക വിഷയങ്ങളാണ് എസ്ഡിപിഐ പ്രചാരണ ആയുധമാക്കിയതെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രന് മാസ്റ്റര്‍ക്ക് 5728 വോട്ട് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: