കറുകച്ചാല്‍: നിരതദ്രവ്യമായി കളര്‍ ഫോട്ടോസ്റ്റാറ്റു നല്കി നെടുംകുന്നം പഞ്ചായത്തില്‍ നടന്ന തട്ടിപ്പ് സമീപ പഞ്ചായത്തുകളിലും കണ്ടെത്തി. കാഞ്ഞിരപ്പള്ളി, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകളിലാണ് സമാന രീതിയില്‍ തട്ടിപ്പു നടന്നത്.
നെടുംകുന്നം പഞ്ചായത്തില്‍ നിരതദ്രവ്യമായി സ്ഥിര നിക്ഷേപത്തിന്റെ കളര്‍ഫോട്ടോസ്റ്റാറ്റ് നല്കി പൂവരണി സ്വദേശിയായ കരാറുകാരന് തട്ടിപ്പു നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വന്നത്.
നെടുംകുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട പിടികപ്പടി – കൊല്ലമല റോഡ് കോണ്‍ക്രിറ്റ് ചെയ്യുന്നതിന് 1.30 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചിരുന്നു. നിര്‍മ്മാണ ജോലികള്‍ തുടങ്ങുന്നതിനായി പഞ്ചായത്തില്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം അടങ്കല്‍ തുകയും രണ്ടര ശതമാനം നിരതദ്രവ്യമായി ഒടുക്കേണ്ടതുണ്ട്. ഇതിനായി എസ് ബി ഐ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ കളര്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണ്. കരാറുകാരന് സമര്‍പ്പിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ പഞ്ചായത്ത് അസി: എന്‍ജിനിയര്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് കണ്ടു സംശയം തോന്നിയതോടെ വിദഗ്ദ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് കരാറുകാരനെ കയ്യോടെ പിടികൂടി. വാര്‍ത്ത പുറത്തു വന്നതോടെ സമീപ പഞ്ചായത്തുകയളിലെ ഈ കരാറുകാരന്റെ വര്‍ക്ക് എഗ്രിമെന്റുകള്‍ പരിശോധിച്ചപ്പോഴാണ് വന്‍ തട്ടിപ്പുകള്‍ അവിടെയും മനസ്സിലായത്.
വാഴൂര്‍ പഞ്ചായത്തില്‍ നടന്ന പരിശോധനയില്‍ ഇരുപതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. 2015-16, 2016-17 വര്‍ഷങ്ങളിലായി എന്‍ജിനിയറിംഗ് വിഭാഗത്തിലാണു നിരതദ്രവ്യത്തിന്റെ രേഖയായി നല്കിയ സഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് ഇവിടെയും നല്‍കിയത്.
ഇവിടെ നിര്‍മ്മാണ പ്രവ്യത്തികള്‍ റദ്ദു ചെയ്യാനുള്ള നടപടികള്‍ പഞ്ചായത്തി കമ്മറ്റി സ്വീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ അഞ്ചു നിര്‍മ്മാണ ജോലികള്‍ക്കാണ് സമാന രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റു നല്കിയതു കണ്ടെത്തിയത്. ഇവിടെ ഒരു ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണു നടന്നത്.
ടെന്‍ഡറുകള്‍ വരുമ്പോള്‍ ഡിഡി എടുത്തശേഷം ഇതിന്റെ കളര്‍ പ്രിന്റുകള്‍ എടുത്തു പല ടെന്‍ഡറിനും ഒപ്പം സമര്‍പ്പിക്കുകയാണ് കരാറുകാരന്റെ പതിവ് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ സ്ഥിരനിക്ഷേപത്തിന്റെ അരികുവശത്തെ പഞ്ചിങ്ങ് നടത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: