കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്നു വരുന്ന ജില്ലാ റവന്യൂ സ്ക്കൂള് കായിക മേള നാളെ സമാപിക്കും. 15 സബ്ജില്ലകളില്‍ നിന്ന് മൂന്നാം സ്ഥാനം വരെ ലഭിച്ച മത്സരാര്‍ത്ഥികളും രണ്ട് സ്പോര്‍ട്സ് സ്കൂളുകളായ ജിവിഎച്ച്എസ് സ്പോര്‍ട്സ് കണ്ണൂര്‍, സായി തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഏകദേശം 2500ല്‍ പരം മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 14, 17, 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 118 മത്സരങ്ങള്‍ മൂന്ന് ദിവസങ്ങളിലായി മേളയില്‍ നടക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ 23 വരെ കോട്ടയം പാലായില്‍ നടക്കുന്ന സംസ്ഥാന അത്ലറ്റിക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഈ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ യോഗ്യത നേടും. സമാപന സമ്മേളനം നാളെ വൈകീട്ട് നാലിന് നടക്കും. പി.കെ.ശ്രീമതി എംപി സമ്മാനദാനം നിര്‍വ്വഹിക്കും.
മേളയില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിപ്പ് തുടരുന്നു. 40 ഫൈനലുകള്‍ നടന്ന രണ്ടാം ദിവസം 175 പോയന്‍േറാടെയാണ് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിപ്പ്. 18 സ്വര്‍ണം സ്വന്തമാക്കിയ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ബലത്തിലാണ് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ കുതിക്കുന്നത്. 102.5 പോയന്‍േറാടെ പയ്യന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 96 പോയന്‍േറാടെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. തണുത്ത കാലവസ്ഥയില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ക്ഷീണമുണ്ടായിരുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
രണ്ടു ദിവസങ്ങളിലായി 70 ഫൈനലുകളാണ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 37 മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാലാണ് മത്സരങ്ങള്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. രണ്ടാം ദിവസത്തെ ആറു മീറ്റ് റെക്കോര്‍ഡുകളോടെ 11 മീറ്റ് റെക്കോര്‍ഡുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ പിറന്നത്. കഴിഞ്ഞ വര്‍ഷം ആകെ പിറന്നത് 11 റെക്കോര്‍ഡുകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: