ശ്രീകണ്ഠാപുരം: വര്‍ഷങ്ങളായുള്ള അധികൃതരുടെ അനാസ്ഥയില്‍ നിന്നും ശാപമോക്ഷം കാത്ത് കഴിയുകയാണ് ശ്രീകണ്ഠപുരം നഗരസഭയിലെ വയക്കര ബ്ലാത്തൂര്‍ റോഡ് . വയക്കര മുതല്‍ മൈക്കിള്‍ഗിരി വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സഞ്ചാരയോഗ്യമല്ലാത്ത നിലയിലേക്കു റോഡ് തകര്‍ന്നിട്ടും ആവശ്യമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. ഭൂരിഭാഗവും ചെങ്കല്‍ ലോറികളാണ്. വലിയ രീതിയില്‍ ചെങ്കല്‍ ഖനനം നടക്കുന്ന പ്രദേശമായതിനാല്‍ ഇത്തരം ലോറികളുടെ അമിത സഞ്ചാരമാണ് റോഡ് തകരാനുള്ള പ്രധാന കാരണം. വയക്കര, മൈക്ക്ഗിരി, ബ്ലാത്തൂര്‍ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗവും ഈ റോഡ് തന്നെ.
നാട്ടുകാര്‍ നിരവധി തവണ റോഡ് ഉപരോധം നടത്തുകയും ഹര്‍ത്താല്‍ നടത്തുകയുമൊക്കെ ചെയ്തിട്ടും പരിഹാരം ഇല്ല. മഴക്കാലമായതിനാല്‍ തീര്‍ത്തും അപകടകരമായ നിലയിലാണ് റോഡ്. കാല്‍നടയാത്രക്കാര്‍ക്കും ദുരിതം ഏറെയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന റോഡ് റീടാറിങ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്.
റോഡിന്റെ തകര്‍ന്ന അവസ്ഥ മൂലം ഇതുവഴി കടന്നുപോകുന്ന മിക്ക വാഹനങ്ങള്‍ക്കും അപകടം സംഭവിക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തില്പെടാറ്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം ബൈക്ക് അപകടങ്ങളാണ് ഈ റോഡില്‍ വച്ച് ഉണ്ടായിട്ടുള്ളത് അത്രത്തോളം പരിതാപകരമായ അവസ്ഥയാണ് ഈ റോഡിനുള്ളത്.
ഇത്രമാത്രം അപകടങ്ങള്‍ ഉണ്ടാവുന്ന റോഡാണെന്ന് പലപ്പോഴായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നിസ്സംഗതാ മനോഭാവം തുടരുകയാണ്. മഴക്കാലമായതോടെ റോഡില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. റോഡിന്റെ ഇരുവശത്തും താമസിക്കുന്ന വരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുന്നു. റോഡിന്റെ ദയനീയാവസ്ഥയും ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതവും ചൂണ്ടിക്കാട്ടി റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ പലതവണ വയക്കരയിലെ മുനിസ്സിപ്പല്‍ കൗണ്‍സിലറോട് പരാതി പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇനിയും അവഗണന തുടരുകയാണെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: