ന്യൂദല്‍ഹി: കേരളത്തിലേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ദല്‍ഹിയിലാണെന്ന് എഴുത്തുകാരന് എം. മുകുന്ദന്. കേരളത്തില്‍ എന്തുപറഞ്ഞാലും ഭീഷണിയാണ് പ്രതികരണം. ഭീഷണിക്കത്തുകള്‍ ലഭിക്കുന്നുണ്ട്. എഴുത്തുകാരെ കൊല്ലുന്നില്ലെന്നു മാത്രം. കേരള-ദല്‍ഹി സാംസ്കാരിക പൈതൃകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക അന്യോന്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹി 1981 കഥയെഴുതിയ കാലം മുകുന്ദന് ഓര്‍മിച്ചു. ലജ്പത് നഗറില്‍ താമസിക്കുമ്പോള്‍ പോള്‍ എന്നയാളുടെ കടയില്‍ തേങ്ങ വാങ്ങാന്‍ പോകുമ്പോള്‍ കൈക്കുഞ്ഞുമായി പോയ സ്ത്രീ മാനഭംഗത്തിനിരയായി. അന്നെല്ലാവരും കാഴ്ചക്കാരായി. പിന്നീട് അനവധി നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ദല്ഹിയിലുണ്ടായി. സര്‍ഗാത്മകത എല്ലാവരിലും ഉണ്ടാകില്ല. അതുപോലെയാണ് നഗരങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ ദല്‍ഹിയും ലോകത്തില്‍ പാരീസും വ്യത്യസ്തമാണ്. എവിടെയാണോ ഞാന്‍ അവിടെയാണ് എന്റെ നാട് എന്നു ചിന്തിക്കണം. എഴുത്തുകാര്‍ ഇപ്പോള്‍ സെല്‍ഫി ഫോട്ടോയ്ക്ക് വിധേയരാകുകയാണ്. ഇവരൊന്നും കൃതികള്‍ വായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി. രാധാകൃഷ്ണന്, സച്ചിദാനന്ദന്, ഓംചേരി, വൈശാഖന്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, മുന്‍ മന്ത്രി ബിനോയ് വിശ്വം, മലയാളം മിഷന് ഡയറക്ടര്‍ സുജ സൂസന് ജോര്‍ജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം സെക്രട്ടറി ഡോ.വി. വേണു, മലയാള മനോരമ ദല്‍ഹി ബ്യൂറോ ചീഫ് ഡി. വിജയമോഹന്, എന്‍. അശോകന്, ഉഷാ കൃഷ്ണകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍മന്ത്രി എം.എ. ബബി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: