ന്യൂദല്‍ഹി: ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അടങ്ങുന്ന ബദല്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ പ്രകാശ് കാരാട്ട് വിഭാഗത്തിന് ജയം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഭാഗത്തെയാണ്കാരാട്ട് പക്ഷം പരാജയപ്പെടുത്തിയത്.
വിഷയത്തില്‍ സമവായത്തിന് തയാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം നിലപാട് എടുത്തതോടെയാണ് വോട്ടെടുപ്പിന് സാഹചര്യമൊരുങ്ങിയത്. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമാണ് കരാട്ട് വിഭാഗം ഉന്നയിച്ചത്. ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അടങ്ങുന്ന ബദല്‍ രൂപീകരിക്കാന്‍ സിപിഎം ശ്രമിക്കണമെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്.
ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ചു. വി.എസ് മുമ്പ് യെച്ചൂരിക്കൊപ്പം ആയിരുന്നെങ്കിലും ഐസക്കിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു.
എന്നാല്‍ മമതയേയും ബിജെപിയേയും നേരിടാന്‍ സഖ്യം വേണമെന്ന നിലപാടിലായിരുന്നു ബംഗാള്‍ ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: