കെയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായ് പ്രദേശത്തുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ 24 ഐഎസ് ഭീകരരും ഏഴ് ഈജിപ്ത് സൈനികരും കൊല്ലപ്പെട്ടു. ഷെയ്ഖ് സുവൈദ് നഗരത്തിലാണ് ഭീകരരും സൈനികരും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടൽ നടന്നത്.
വിവിധ ഭാഗങ്ങളില്‍ അതിശക്തമായ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് ഭീകരര്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ ആക്രമണത്തെ ചെറുക്കാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ഈജിപ്ത് സൈന്യം ഉപയോഗിച്ചതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 24 ഭീകരര്‍ കൊല്ലപ്പെട്ടതായും അവരുപയോഗിച്ച രണ്ട് വാഹനങ്ങൾ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു. ഈജിപ്തിലെ ഐഎസ് സാന്നിധ്യത്തെ തകർക്കുവാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് സൈനിക കമാൻഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: