വിഴിഞ്ഞം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. കോവളം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചവയാണ് നശിപ്പിച്ചത്. ബാലരാമപുരം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ സ്ഥാപിച്ചിരുന്ന ഇരുപതോളം ഫ്ളക്സുകള്‍ നശിപ്പിച്ചിട്ടുണ്ട്.
യാത്രയുടെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഇരുചക്ര വാഹന പ്രചാരണ യാത്രകളില്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സ്നേഹജ്വാല എന്ന പ്രചാരണ പദയാത്രയും വ്യത്യസ്ഥ കാഴ്ചയായിരുന്നു.
ഓരോ ജില്ല പിന്നിടുമ്പോഴും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണവും ജനപങ്കാളിത്തവും എതിരാളികള്‍ പോലും അംഗീകരിക്കുകയായിരുന്നു. ഇതില്‍ വിറളി പൂണ്ട ഒരു വിഭാഗമാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് എന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെങ്ങാനുര്‍ അഭിലാഷ് ആരോപിച്ചു.ആശയപരമായ സംവാദത്തെ ഭയക്കുന്നവരാണ് ഇരുളിന്റെ മറവില്‍ നശീകരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനഃപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനമനഃസാക്ഷിയെ ഉണര്‍ത്തി ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: