തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബീച്ചുകളിലൊന്നാണ് ശംഖുംമുഖം കടല്‍പ്പുറം. തദേശീയരും വിദേശീയരും ധാരാളം എത്തുന്ന ഇവിടം അടുത്തകാലത്തായി അധികൃതാവഗണന നിമിത്തം സഞ്ചാരികള്‍ അകലുന്ന കാഴ്ച്ചയാണ് കാണുന്നത്. ഈ മഹാതീരത്തെ സംരക്ഷിക്കേണ്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അവഗണയാണ് വന്‍ ടൂറിസം സാധ്യതയുള്ള ശംഖുംമുഖത്തെ പടുകുഴിയിലാഴ്ത്തിയിരിക്കുന്നത്. വേണാട് രാജവംശത്തിന്റെ മുദ്രയായ ശംഖിന്റെ മുഖമെന്ന നിലയിലാണ് കടപ്പുറത്തിന് ഈ പേരുവന്നതെന്നാണ് ചരിത്രം.
പ്ലാസ്റ്റിക്, മത്സ്യബന്ധന ഉപകരണങ്ങള്‍, അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞികൂടി ദുര്‍ഗന്ധം വമിക്കുന്ന തീരമായി ശംഖുമുഖം മാറിയിരിക്കുന്നു. 22 കുടുബശ്രീ സ്ത്രീകളാണ് നിത്യവും ഇവിടത്തെ മാലിന്യം നീക്കം ചെയ്യുന്നത്. യാനങ്ങള്‍ തീരത്ത് അടുപ്പിച്ചിരിക്കുന്നതിനാലും മത്സ്യതൊഴിലാളികള്‍ സദാസമയവും അവിടെ ഉള്ളതിനാലും സ്ത്രീകള്‍ക്ക് ശുചീകരണം യഥാസമയം നടത്താന്‍ കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്ന ന്യായീകരണം.
മുമ്പ് നഗരവാസികള്‍ നടക്കാനും വ്യായാമത്തിനുമായി ആശ്രയിച്ചിരുന്ന ബീച്ചില്‍ വള്ളങ്ങളും യാനങ്ങളും നിരത്തി തടസ്സം സൃഷ്ടിച്ചതോടെ മറ്റു സ്ഥലങ്ങള്‍ തേടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമായി. ശംഖുംമുഖം കാര്‍ഗോ മുതലുള്ള തീരങ്ങളില്‍ യാനങ്ങളും വള്ളങ്ങളും നിരത്തിയിട്ടിരിക്കുന്നതു കാരണം സഞ്ചാരികള്‍ അങ്ങോട്ടു പോകാതായി. നൂറ് കണക്കിന് വള്ളങ്ങളാണ് ചെറുതീരത്തുള്ളത്.
എത്രയോക്കെ അവഗണയുണ്ടെങ്കിലും വേണാട് ദേശത്തെ പ്രജകള്‍ ഇപ്പോഴും വാരാന്ത്യങ്ങളില്‍ വൈകുന്നേരം ഇവിടെ എത്താറുണ്ട്. ശംഖുംമുഖം കടപ്പുറത്തെ ലോക നിലവാരത്തിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ തന്നെ തീരത്തെ അവഗണിക്കുകയാണ്. ജലകന്യക പാര്‍ക്ക് മുതല്‍ കാര്‍ഗോ കോംപ്ലക്സ് തുടങ്ങുന്നിടം വരെയാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിനിടെ നാല് പാര്‍ക്കുകളുണ്ട്. ചാച്ചാ നെഹ്റു പാര്‍ക്ക്, സുനാമി ബീച്ച് പാര്‍ക്ക്, മുത്തുച്ചിപ്പി പാര്‍ക്ക്, ടേക് എ ബ്രേക്ക് പാര്‍ക്ക് എന്നിവയാണവ.
രാഷ്ട്രീയപ്പാര്‍ട്ടികള്‍, മത്സ്യതൊഴിലാളികള്‍, സാമുദായിക നേതാക്കള്‍, ഡിടിപിസി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പുനല്‍കിയെങ്കിലും നാളിതുവരെയായിട്ടും ഒരു ചെറുവിരലുകള്‍ പോലും അനക്കിയില്ല. നഗരസഭയും റോഡ് ഫണ്ട് ബോര്‍ഡും പ്രശ്നത്തില്‍ ഇടപെട്ടാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂയെന്നാണ് ഡിടിപിസി ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. പരാതി പറയുമ്പോള്‍ മറ്റു വകുപ്പുകളെ പഴിചാരി ഒഴിയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. രാജഭരണകാലത്ത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്ന ശംഖുംമുഖം കടല്‍പ്പ
പ്രതികരിക്കാൻ ഇവിടെ എഴുതുക: