തിരുവനന്തപുരം: നീറമണ്‍കര മുതല്‍ പ്രാവച്ചമ്പലം വരെ ദേശീയ പാതയിലെ എല്ലാ ജംഗ്ഷനുകളിലും ക്യാമറകളും സ്പീഡ് റഡാര്‍ സിസ്റ്റവും സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും സിഗ്നലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്കി.
സിഗ്നല്‍ലൈറ്റ് സമ്പ്രദായം ഇല്ലാത്ത കെഎസ്ആര്‍ടിസി പാപ്പനംകോട് ബസ്സ് സ്റ്റാന്റിനു മുമ്പില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. റോഡിന് ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം. എല്ലാ പ്രധാന സ്ഥലങ്ങളിലും റോഡിന് ഇരുവശവും കാണാവുന്ന വിധത്തില്‍ വേഗപരിധി നിശ്ചയിക്കുന്ന ബോര്‍ഡ് സ്ഥാപിക്കണം. ക്യാമറാ സിസ്റ്റം വഴി വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കുറ്റകൃത്യം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ദേശീയ പാതയില്‍ അപകട മരണങ്ങള് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: