തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നേര്‍ക്കുനേര്‍. റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. എന്നാല്‍, റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയെങ്കിലും നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്ത് നല്‍കിയത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നും ഇപ്പോള്‍ പരസ്യപ്പെടുത്താനാകില്ലെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി. രണ്ടു തരത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം.
റിപ്പോര്‍ട്ട് മാത്രമായോ അല്ലെങ്കില്‍ റിപ്പോര്ട്ടിന്മേല് സ്വീകരിച്ച നടപടിയും കൂടി ചേര്‍ത്തോ നിയമസഭയില്‍ വയ്ക്കാം. ഇതില്‍ നിയമോപദേശം ലഭിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: