അരൂക്കുറ്റി: ഓണ്‍ലൈന്‍ ഫോണ്‍ തട്ടിപ്പിലൂടെ ചെമ്മീന്‍ വ്യാപാരിയുടെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വടുതല ജെട്ടി പുതുക്കേരിച്ചിറ അബ്ദുല്‍ സലാമിന്റെ 19,999 രൂപയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് മാനേജരാണെന്ന പേരില്‍ അബ്ദുള്‍ സലാമിനെ ഫോണില്‍ വിളിച്ച ശേഷം ബാങ്ക് അക്കൗ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിട്ടില്ലെന്നും ഉടന്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്നും അറിയിച്ചു. തുടര്‍ന്ന് ആധാര്‍, ബാങ്ക് അക്കൗ്, എടിഎം നമ്പറുകളും പാസ്വേര്ഡും ഒടിപി നമ്പറും ആവശ്യപ്പെടുകയായിരുന്നു. ഇതെല്ലാം അബ്ദുല്‍ സലാം പറഞ്ഞു കൊടുത്തു. തുടര്‍ന്ന് തുക അക്കൗണ്ടില്‍ നിന്ന് പന്‍വലിച്ചതായി സന്ദേശമെത്തിയത്. തുടര്‍ന്ന് 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അത്രയും തുക അക്കൗണ്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇവരുടെ ശ്രമം പരാജയപ്പെട്ടതായും സന്ദേശം ലഭിച്ചു. തട്ടിപ്പ് മനസിലായതിനെ തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടിയതായി എസ്ഐ സഞ്ചു ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: