കൊച്ചി: ബേപ്പൂരില്‍ അജ്ഞാത കപ്പലിടിച്ച് ബോട്ടു തകര്‍ന്നു മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്ന് കണ്ടെടുക്കാന്‍ നടപടി തേടി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
തിരുവനന്തപുരം സ്വദേശികള്‍ ജോസ്, വിജി, കന്യാകുമാരി സ്വദേശികള്‍ രാകേഷ്, റംഷ റാണി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഒക്ടോബര്‍ 11ന് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന ഇമ്മാനുവല്‍ എന്ന ബോട്ട് പകുതി കടലില്‍ മുങ്ങിയ നിലയിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ള മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതിനുള്ളില്‍ നിന്നെടുക്കാന്‍ കാര്യക്ഷമായ നടപടിയുണ്ടാവുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: