മാവേലിക്കര: 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിച്ചിട്ടും വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത വീടുകള്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരമുള്ള ആദ്യ ധനസഹായം ലഭിക്കുക. ഇതിനുള്ള മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2016 മാര്‍ച്ച് 31ന് മുമ്പ് കരാറില്‍ ഏര്‍പ്പെട്ട് ഭവനനിര്‍മ്മാണം ആരംഭിച്ച ശേഷം പൂര്‍ത്തീകരിക്കാത്ത ഭവനം ഉള്ളവരെയാണ് ഈ വിഭാഗത്തില്‍ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.
ഇത്തരത്തിലുള്ള വീടുകള്‍ കണ്ടെത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി സംസ്ഥാന ലൈഫ് മിഷന് തയ്യാറാക്കിയ വെബ് www.lifephasel.org പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് തുക നേരിട്ട് നല്കി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കും.
ഇതിന് കഴിയാത്തവര്‍ക്ക് ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏജന്‍സികളെ നിയോഗിക്കാം. ഇതിനായി സര്‍ക്കാര്‍ രജിസ്ട്രേഷന് ഉള്ള എല്ലാ ക്ലാസ് കരാറുകാരെയും ഏജന്‍സികളേയും പ്രവൃത്തി ഏല്‍പ്പിക്കാവുന്നതാണ്. സേവനവും പ്രയോജനപ്പെടുത്താം. ഒരു ഏജന്‍സി/കരാറുകാരന് പത്തിലധികം ഗുണഭോക്താക്കളുടെ നിര്‍മ്മാണ ചുമതല നല്കാന് പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കരാര്‍ കാലാവധി മൂന്ന് മാസമാണ്.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഒഴികെയുള്ളവര്ക്കായുള്ള പണിതീരാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ഏത് ഭവന പദ്ധതിയില്‍ ആരംഭിച്ചവയാണെങ്കിലും നിലവില്‍ യൂണിറ്റ് ചെലവ് നാല് ലക്ഷം രൂപയാക്കി. നല്‍കാനുള്ള ബാക്കി തുകയുടെ ആനുപാതിക വര്‍ദ്ധനവ് ഭവന പൂര്‍ത്തീകരണത്തിന് നല്‍കും.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥ നിര്‍മ്മാണ ചെലവിന് അര്‍ഹതയുണ്ടായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കാല ഭവനപദ്ധതികള്‍ക്കായി ചെലവഴിച്ചശേഷം കൈവശമുള്ള തുക, പലിശ എന്നിവ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് വിനിയോഗിക്കാം. ഈ മാസം 19 മുതല്‍ 2018 മാര്‍ച്ച് 31വരെ സമയബന്ധിതമായി പ്രവര്‍ത്തികള്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: