കൊച്ചി: സ്ത്രീകളോടുള്ള ഭര്ത്താക്കന്മാരുടെയും ബന്ധുക്കളുടെയും അതിക്രമം കുറയുന്നു. സ്ത്രീകളെ ആക്രമിച്ചാല്‍ രക്ഷപ്പെടാന്‍ നിയമത്തില്‍ ഒരുപഴുതുമില്ലെന്ന് തിരിച്ചറിഞ്ഞാണ് പലരും അക്രമവാസനകള്‍ അവസാനിപ്പിച്ചത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കിലാണ് ഭര്ത്താക്കന്മാരിലുണ്ടായ മാറ്റം പ്രകടമാകുന്നത്.
2012ല്‍ സ്ത്രീകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 5216 കേസുകളാണ് ഭര്ത്താക്കന്മാര്ക്കും ബന്ധുക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത്. 2013 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 4260 ആയി കുറഞ്ഞു. 2014ല്‍ 4919 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2015ല്‍ കേസുകള്‍ 3668 ആയി കുറഞ്ഞു. 2016ല്‍ രജിസ്റ്റര്‍ ചെയ്തത് 3455 കേസുകള്‍ മാത്രം. 2017 ജൂലൈ വരെ 2023 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട് നവവധുവിന്റെ മരണത്തിലും കുറവുവന്നിട്ടുണ്ട്. 2012ല്‍ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 32 സ്ത്രീകള്‍ മരിച്ചു. 2013ല്‍ 21 ഉം 2014ല്‍ 25 പേരും മരിച്ചു. 2015 ആയപ്പോഴേക്കും മരണസംഖ്യ എട്ടായി കുറഞ്ഞു. 2015ല്‍ 25 പേര് മരിച്ചു. ഈ വര്‍ഷം ഇതുവരെ ഏഴുപേരുടെ ജീവനും നഷ്ടമായി.
വനിതാ കമ്മീഷന്, വനിതാ സെല്‍ തുടങ്ങി സ്ത്രീസുരക്ഷയ്ക്കായിഏര്പ്പെടുത്തിയ സംവിധാനങ്ങളാണ് സ്ത്രീകളോടുള്ള ഭര്ത്താക്കന്മാരുടെയും ബന്ധുക്കളുടെയും അതിക്രമം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഗാര്‍ഹികപീഡനങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത്തരം ഒട്ടേറെ കേസുകളില്‍ ഭര്ത്താക്കന്മാരും അമ്മായിയമ്മമാരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതും സ്ത്രീകള്‍ക്കുനേരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ കുറയാനിടയാക്കിയിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കുനേരെയുള്ള മറ്റ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: