കൊല്‍ക്കത്ത: ഗ്രൂപ്പ് മത്സരങ്ങള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞിരുന്ന സൂപ്പര്‍താരം ജാഡണ്‍ സാഞ്ചസ് ടീമില്‍ തുടരുന്നതിന്റെ ആവേശവുമായാണ് ഇംഗ്ലണ്ട് ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടറിനിറങ്ങുന്നത്.
അതേസമയം ഇന്നത്തെ പോരാട്ടത്തില്‍ സൂപ്പര്‍താരം ജാഡണ്‍ സഞ്ചോ ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല. സാഞ്ചസിന്റെ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് മാതമാണ് താരത്തെ വിട്ടുനല്‍കിയിരുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ സാഞ്ചോ ഇന്നലെ നാട്ടിക്കേ് മടങ്ങുകയും ചെയ്തു. സാഞ്ചസിന്റെ തിരിച്ചുപോക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണെന്ന് കോച്ച് സ്റ്റീവ് കൂപ്പര്‍ പറഞ്ഞു. എങ്കിലും സാഞ്ചോയുടെ അഭാവം നികത്താന്‍ കഴിവുള്ള ഒരുപറ്റം താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്.
ഗ്രൂപ്പ് എഫില്‍ നിന്ന് മൂന്ന് വിജയവുമായാണ് ഇംഗ്ലണ്ട് അവസാന 16-ല്‍ ഒന്നായത്. മൂന്ന് കളികളില്‍ നിന്ന് 11 ഗോളുകള്‍ അടിച്ചുകൂട്ടിയ അവര്‍ രണ്ട് ഗോള്‍ വഴങ്ങുകയും ചെയ്തു. രണ്ടും മെക്സിക്കോയ്ക്കെതിരെയായിരുന്നു. ആദ്യ മത്സരത്തില്‍ ചിലിയെ 4-0നും രണ്ടാം കളിയില്‍ മെക്സിക്കോയെ 3-2നും അവസാന മത്സരത്തില്‍ ഇറാഖിനെ 4-0നും അവര്‍ തകര്‍ത്തു. ജാഡണ്‍ സാഞ്ചോ മൂന്ന് ഗോളുകളുമായി ടീമിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ എയ്ഞ്ചല്‍ ഗോമസ്, ഡാനി ലോഡര്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതം േനടി. ഹഡ്സണ്‍ ഒഡോയി, ഫിലിപ് ഫോഡെന്, റിയാന്‍ ബ്രൂസ്റ്റര്‍, എമിലി സ്മിത്ത് റോവ് എന്നിവര്‍ ഓരോ ഗോള്‍ നേടി പ്രതിഭ തെളിയിച്ചുകഴിഞ്ഞു.
ഗ്രൂപ്പ് ഇയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് ജപ്പാന്റെ വരവ്. ഒരു ജയവും ഒരു സമനിലയും. ആദ്യ കളിയില്‍ ഹോണ്ടുറാസിനെ 6-1ന് തകര്‍ത്ത് തുടങ്ങി. എന്നാല്‍ രണ്ടാം കളിയില്‍ ഫ്രാന്‍സിനോട് 2-1ന് തോറ്റു. അവസാന മത്സരത്തില്‍ ന്യൂ കാലിഡോണിയയോട് 1-1ന് സമനിലയിലും കുടങ്ങി. ആദ്യ ഇലവനിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് റിസര്‍വ്വ് താരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു ഈ മത്സരത്തില്‍ ജപ്പാന് കോച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടിയ ജപ്പാന് നാല് ഗോളുകള്‍ വഴങ്ങി.
ഹോണ്ടുറാസിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടിയ കെയ്റ്റോ നകാമുറയാണ് ടീമിലെ സൂപ്പര്‍ താരം. ഇതടക്കം നാല് ഗോളുകളാണ് നകാമുറ നേടിയിട്ടുള്ളത്. രണ്ട് ഗോള്‍ നേടിയ തായ്ഷേയ് മിയഷിറോയും ശ്രദ്ധേയനായി. മികച്ച മധ്യ-മുന്നേറ്റ നിരയാണ് ടീമിന്റെ കരുത്ത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനമൊന്നും മതിയാവില്ല ജപ്പാന് ജയിക്കാന്‍. കളിയുടെ സമസ്ത മേഖലയിലും ഒത്തൊരുമിച്ച് പ്രതിരോധിച്ചാലേ സാഞ്ചോ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് താരനിരയെ പിടിച്ചുകെട്ടാന്‍ കഴിയൂ. ഒപ്പം അതിവേഗത്തിലുള്ള പ്രത്യാക്രമണം നടത്താനും കഴിയണം. അങ്ങനെയായാല്‍ ഏഷ്യന്‍ ശക്തികളുടെ പ്രതീക്ഷയ്ക്ക് നിറംവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: