കടുത്തുരുത്തി: രണ്ടു പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. വിളയംകോട് പാലക്കുന്നേല്‍ സജിയാണ് ഒരാഴ്ചക്കുളളില്‍ വ്യത്യസ സ്ഥലങ്ങളില്‍ വെച്ച് രണ്ടു പേരെ ക്രൂരമായി ആക്രമിച്ചത്. കഴഞ്ഞ ചൊവ്വാഴ്ച രാത്രി 9:30ന് കാപ്പുംന്തല പാലക്കുന്നേല്‍ അജിയും ശനിയാഴ്ച രാവിലെ 7ന് നീരാളത്തില്‍ തോമാച്ചനുമാണ് സജിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അജിയെ ആളുമാറി കമ്പിവടിക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം സജി ലക്ഷ്യമിട്ടിരിക്കുന്നത് തന്നെയാണെന്ന് അറിയിച്ച് തോമാച്ചന് ഡിവൈഎസ്.പിക്ക് പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ക്യത്യസമയത്ത് പ്രതിയെ പിടികൂടുന്നതിന് പോലീസിന് കഴിഞ്ഞിരുന്നില്ല. അജിയെ ആക്രമിച്ചതിന് ശേഷമുളള ദിവസങ്ങളില്‍ സജി കടുത്തുരുത്തി ടൗണില്‍ എത്തിയിരുന്നതായി ഇവിടെയുളള വ്യാപാരികളും ടാക്സിഡ്രൈവര്‍മാരും പറഞ്ഞു.് മരുതി വാനിലെത്തി സജി ബൈക്കില്‍ പോകുന്ന തോമാച്ചനെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട സമീപവാസികള്‍ ബഹളമുണ്ടാക്കിയപ്പോഴാണ് സജി വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വാഹനത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സജിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടൂകാര്‍ മാരുതി വാന്‍ കത്തിക്കുവാന്‍ ശ്രമിച്ചിരുന്നു. പ്രതിക്കായി ഊര്‍ജ്ജിത തിരച്ചില്‍ നടത്തുന്നതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും കടുത്തുരുത്തി സി.ഐ കെ.പി തോംസണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: