കാട്ടാക്കട: ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടക്കടയിലും പരിസരപ്രദേശങ്ങളിലും കോണ്ഗ്രസ്സുകാര് അഴിഞ്ഞാടി. പൂവച്ചലില്‍ ബസ് എറിഞ്ഞു തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തെറിവിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ആഫീസുകളും ബലം പ്രയോഗിച്ച് പൂട്ടിച്ചു.
രാവിലെ അഞ്ചേകാല്‍ മണിയോടെയാണ് പൂവച്ചല്‍ പേഴുംമൂടിനു സമീപം കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ കോണ്ഗ്രസ്സുകാര് എറിഞ്ഞു തകര്‍ത്തത്. ആര്യനാട് ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആര്‍എഇ 467 നമ്പര്‍ ബസിന്റെ പുറകിലത്തെ ചില്ലുകളാണ് തകര്‍ത്തത്. യാത്രക്കാര്‍ ഭാഗ്യം കൊണ്ടുമാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സര്‍വീസുകള്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു. തുടര്‍ന്ന് റോഡിലിറങ്ങിയ കോണ്ഗ്രസ്സുകാര് അതുവഴി വന്ന സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടയുകയും യാത്രക്കാരെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പത്തര മണിയോടെ കാട്ടാക്കട ജംഗ്ഷനില്‍ വച്ച് ചെമ്പകപാറയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. െ്രെഡവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോക്കി നില്‍ക്കുമ്പോഴായിരുന്നു കോണ്ഗ്രസ്സുകരുടെ അഴിഞ്ഞാട്ടം. ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടക്കടയിലും പരിസരത്തും ഉള്ള വിവിധ സര്‍ക്കാരോഫീസുകള്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കാട്ടാക്കട താലൂക്ക് ആഫീസ് ഉള്‍പ്പടെയുള്ള പ്രധാന ഓഫീസുകളിലെല്ലാം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ ജീവനക്കാര്‍ ഹാജരായിരുന്നു. എന്നാല്‍ സംഘം ചേര്‍ന്നെത്തിയ കോണ്ഗ്രസ്സുകാര് ഓഫീസുകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചു. ഇവരെ തടയാനോ ജീവനക്കാര്‍ക്ക് സംരക്ഷണം കൊടുക്കാനോ പോലീസ് തയ്യറാകാതിരുന്നതോടെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി.
കാട്ടാക്ക കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്ക് ഹാജരാകേണ്ടിയിരുന്ന നൂറ്റി അറുപത്തി മൂന്നുപേരില്‍ നൂറ്റി നാല്പത്തി രണ്ടുപേരും ഇരുപത്തിയെട്ട് എംപാനല്‍ ജീവനക്കാരില്‍ ഇരുപത്തിനാലുപേരും ഹാജരായിരുന്നു. പതിനഞ്ച് സര്‍വ്വീസുകളാണ് നടത്തിയത്. ഹാര്‍ത്താലുമായി ബന്ധപ്പെട്ട് കാട്ടാക്കടയില്‍ രണ്ടുകേസുകള്‍ എടുത്തു. ബസ് എറിഞ്ഞുതകര്ത്തതിനും ഡിപ്പോ ഉപരോധിച്ചതിനുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: