പേട്ട: ഡിവൈഎഫ്ഐ ഗുണ്ടാവിളയാട്ടത്തില്‍ ബിഎംഎസ് പ്രവര്ത്തകന് മര്‍ദ്ദനമേറ്റു. വഞ്ചിയൂര്‍ മേഖല ജോയിന്റ് സെക്രട്ടറി വെണ്‍പാലവട്ടം സ്വദേശി ആര്. രാജേഷിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. കണ്ണന്മൂല വിഷ്ണു കൊലക്കേസിലെ പ്രതികളില്‍പ്പെട്ട ഡിനി ബാബുവും ഗുണ്ടകളുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടവെ രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പട്ടം മരപ്പാലത്ത് രാജേഷ് ജോലി ചെയ്തിരുന്ന വര്‍ക്ഷോപ്പിലെ ഉടമസ്ഥന്റെ അമ്മയുടെ മരണാനന്തരച്ചടങ്ങിന് എത്തിയതായിരുന്നു രാജേഷ്. ചടങ്ങിന് ശേഷം ജീവനക്കാര്‍ താമസിക്കുന്ന മുട്ടടയിലെ വീട്ടില്‍ എത്തിയതും പിന്തുടര്ന്ന് വന്ന ഡിനി ബാബുവും സംഘവും വീടിനുളളില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ചു. നീ ആര്എസ്എസുകാരനാണോയെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ഗുണ്ടകളുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ച രാജേഷിനെ ഡിനി ബാബു കമ്പി പാരയ്ക്ക് അടിച്ചുവീഴ്ത്തി. ആറു പേരടങ്ങുന്ന സംഘം നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ ഡിനി ബാബു വെട്ടിക്കൊല്ലെടായെന്ന് കൂടെയുണ്ടായിരുന്ന ഗുണ്ടകളോട് വിളിച്ച് പറഞ്ഞതായും രാജേഷ് പറഞ്ഞു. രാജേഷിന്റെ നിലവിളികേട്ട് സമീപത്തുണ്ടിയിരുന്നവര് ഓടിയെത്തിയതോടെ ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഡിനി ബാബുവിന് പുറമെ മാങ്കുളം ട്രാവല്‍സ് ഉടമ ഷെഫീക്, വിഷ്ണു കൊലക്കേസില്‍പ്പെട്ട സുരേഷ്, ഫ്രീജി, ഉമ്പിടി എന്ന രഞ്ജിത് എന്നിവരെ കൂടാതെ കണ്ടാലറിയുന്ന ഒരാളും സംഘത്തിലുണ്ടായിരുന്നതായി രാജേഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പേരൂര്‍ക്കട പോലീസില്‍ രാജേഷ് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: