ചേര്‍ത്തല: ചേര്‍ത്തല-കോട്ടയം റൂട്ടില്‍ കൂടുതല്‍ സര്‍വീസെന്ന അധികൃതരുടെ പ്രഖ്യാപനം പാഴായി. യാത്രക്കാര്‍ ദുരിതത്തില്‍.
കോട്ടയം, ചേര്‍ത്തല ഡിപ്പോകളില്‍ നിന്ന് നിലവിലുള്ളത് കൂടാതെ ഏഴ് വീതം സര്‍വീസുകള്‍ പുതുതായി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം ഓടിയിരുന്ന റൂട്ടില്‍ സര്‍വീസ് മുടക്കം പതിവായതോടെയാണ് പിന്നീട് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്.
ഇതോടെ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളുടെ സമയം സ്വകാര്യ ബസ് മുതലാളിമാരുടെ താല്പര്യങ്ങള്ക്കനുസരിച്ചാണ് ക്രമീകരിക്കുന്നതെന്നാണ് ആക്ഷേപം.
ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെടുന്നത് മുതല്‍ അവസാനിക്കുന്നത് വരെ സമയം വിളിച്ചറിയിക്കാന്‍ സ്വകാര്യ ബസ് മുതലാളിമാര്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാന സ്റ്റോപ്പുകളില്‍ ബസ് എത്തുന്ന വിവരം ഇവര്‍ ഫോണിലൂടെ ബസിലെ ജീവനക്കാരെ അറിയിക്കുകയാണ് പതിവ്.
പുലര്‍ച്ചെ മുതലുള്ള പല സര്‍വീസുകളും നിരന്തരം റദ്ദാക്കുന്നതായും സമയം മാറ്റി ഓടിക്കുന്നതായുമാണ് യാത്രക്കാരുടെ പരാതി. നൂറ് കണക്കിന് യാത്രക്കാരാണ് ഈ റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്നത്.
ഡിപ്പോയില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് പുറപ്പെടാത്തത് മൂലം യാത്രക്കാര്‍ വലയുകയാണ്. സ്വകാര്യ ബസുകള്‍ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാലിക്ക് ഓടുന്നത് വന്‍ സാമ്പത്തീക നഷ്ടത്തിനും കാരണമാകുന്നു.
ഇതിന്റെ പേരില്‍ വീണ്ടും സര്‍വീസ് വെട്ടിച്ചുരുക്കുകയാണ് പതിവ്. സ്വകാര്യ ബസ് ലോബിയുമായി ഡിപ്പോയിലെ ചില ഉന്നതര്‍ക്കുള്ള രഹസ്യ ഇടപാടുകളാണ് ഇതിന് കാരണമെന്നും സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതും ബസുകള്‍ റദ്ദാക്കുന്നതും സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: