ഇടുക്കി: ബോഡിമെട്ടില്‍ മൂന്നാര്‍ സ്വദേശികളായ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു. ബോഡിനായ്ക്കന്നൂര്‍ സി.ഐ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. തമിഴ്നാട് സ്വദേശി മണിയാണ് കേസിലെ മുഖ്യ പ്രതി.
ഇയാള്‍ താമസിച്ച മൂന്നാര്‍ എല്ലപ്പെട്ടിയിലുള്ള സഹോദരിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മണി ഉപയോഗിച്ച സിംകാര്‍ഡും 1500 രൂപയുടെ നാണയങ്ങളും രണ്ട് ബാഗുകളും കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലപ്പെട്ടിയില്‍ താമസിച്ചിരുന്ന മണി പിന്നീട് തമിഴ്നാട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇടയ്ക്കിടെ ഇയാള്‍ എല്ലപ്പെട്ടിയില്‍ വന്നുപോയിരുന്നു. കഴിഞ്ഞാഴ്ച മണി എല്ലപ്പെട്ടിയിലുണ്ടായിരുന്നു.
കേസില്‍ ഇതുവരെ നാല് പേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിയുടെ ബന്ധു ചെല്ലദുരൈ, എല്ലപ്പെട്ടി സ്വദേശികളായ വിമല്‍, രമേശ്,സെന്തില്‍ എന്നിവരാണ് പിടിയിലായത്. ചെല്ലദുരൈയും കൊല്ലപ്പെട്ട യുവാക്കളുമായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് തമിഴ്നാട് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മൂന്നാറില്‍ നിന്ന് രണ്ട് യുവാക്കളെകൂടി തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. മുഖ്യപ്രതിയെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്ന മണി തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഗുണ്ടയാണ്. കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ബോഡിമെട്ടിന് സമീപം മഞ്ഞപ്പെട്ടിയില്‍ എല്ലപ്പെട്ടി കെ.കെ. ഡിവിഷന് സ്വദേശികളായ പീറ്റര്‍ ജോണ്‍(19),ശരവണന്(17)എന്നിവര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: