കടുത്തുരുത്തി: തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജ പ്രതിഷ്ഠക്കുളള തേക്കുമരം 27ന് ക്ഷേത്ര അങ്കണത്തിലെത്തും. കോന്നിയിലെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ നിന്നുമാണ് കൊടിമരത്തിനുളള മരം കണ്ടെത്തിയിരിക്കുന്നത്. 26ന് വൈകിട്ട് മരചുവട്ടില്‍ നടത്തുന്ന വ്യക്ഷ പൂജക്ക് മനയത്താറ്റ് മനപ്രകാശന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കാടിനുളളിലെ മലദൈവ ക്ഷേത്രത്തിലും വിശേഷാല്‍ പൂജകളും നടത്തും. 27ന് രാവിലെ ചെറായി സുകുമരാന് ആചാരിയുടെ നേത്യത്വത്തിലാണ് മരം മുറിക്കുന്നത്. തുടര്‍ന്ന് രണ്ട് കൂറ്റന്‍ ക്രെയിനുകളുടെ സഹായത്തോടെ മരം നിലംതെടാതെ മുറിച്ച് വാഹനത്തില്‍ കയറ്റും. 64 വര്‍ഷം പഴക്കമുളള മരത്തിന് 80 ഇഞ്ച് വണ്ണവും 65 അടി ഉയരവുമുണ്ട്്്. വൈകിട്ട് ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത്് എത്തുന്ന തേക്ക് മരത്തിന് ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും സ്വീകരണം നല്‍കും. തുടര്‍ന്ന്്് രാത്രിയോടെ കടുത്തുരുത്തിയില്‍ എത്തുന്ന മരം നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലെക്ക് ആനയിക്കും. പീന്നിട് ക്ഷേത്ര മതിലിനുളളിലെത്തിച്ച്് മരത്തിന്റെ തൊലിചെത്തി മഞ്ഞളും പച്ചകര്‍പ്പൂരവും പുരട്ടും. ക്ഷേത്രത്തിലെ വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിനുളളിലെ എണ്ണത്തോണിയില്‍ മരം സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: