പയ്യന്നൂര്‍: ഒരു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. തിമിരി ഏണ്ടിയിലെ എം.എം.വിഷ്ണു(21)ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ വെള്ളൂരിലെ മുഹമമ്മദ് ഷഫര്ഖാനെ പോലീസ് അന്വേഷിച്ചുവരികയാണ്. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ തുരുത്തി റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു. ഈ സമയം ക്വാര്‍ട്ടേഴ്സില്‍ ആരും ഉണ്ടായിരുന്നില്ല. പയ്യന്നൂരിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ താമസം. എന്നാല്‍ ഇവര്‍ കെട്ടിടം ഉടമക്ക് നല്കിയ വിലാസം തെറ്റായിരുന്നു. പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് റാക്കറ്റിലെ കണ്ണിയായ വിഷ്ണു പിടിയിലായത്. വിദ്യാര്‍ത്ഥികളെ മറയാക്കി പയ്യന്നൂര്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന സംഘം വ്യാപകമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങാനായി ഇവിടെ ആള്ക്കാര് എത്തിയിരുന്നു. പോലീസ് തെരയുന്ന മുഹമ്മദ് ഷാഫര്‍ഖാന്‍ മറ്റ് ചില കേസുകളിലും പ്രതിയാണ്.
തളിപ്പറമ്പ്: 35 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പില്‍ രണ്ട് പേര് പിടിയിലായി. ചിറവക്ക്, മന്ന ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഉണ്ടപ്പറമ്പ് സ്വദേശിയായ ഹനീഫയെ(25) 25 ഗ്രാം കഞ്ചാവുമായും ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ വെച്ച് 10 ഗ്രാം കഞ്ചാവുമായി കപ്പാലത്തെ സാബിത്തിനെയു(18)മാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: